സ്‌കോളര്‍ഷിപ്പ് വിവാദം, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി.
ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തിലാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്ന ആനുകൂല്യത്തെ കേരള ഗവൺമെന്റ് ഇല്ലാതാക്കിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആരോപിച്ചു. സചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടവർ സചാറിനെ തന്നെ ഇല്ലാതാക്കി. മന്ത്രിസഭാ തീരുമാനത്തോടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് മുസ്ലിം സമൂഹത്തിന് കൊടുക്കേണ്ട ആനുകൂല്യമാണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾ കൊടുക്കുന്ന ആനുകൂല്യമാണ് കേരളം ഇല്ലാതാക്കിയത്. പിന്നാക്ക അവസ്ഥ എന്ന മാനദണ്ഡമേ ഇല്ലാതായി. ന്യൂനപക്ഷത്തിന് പ്രത്യേക സ്കീമായിരുന്നു ഉചിതം. . മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആനുകൂല്യം കേരളം ഇല്ലാതാക്കിയതിന് കാരണക്കാർ ഇടത് മുന്നണിയാണ്
Photo Courtesy : Google/ images are subject to copyright