അഫ്‌ഗാനിൽ സ്വകാര്യ സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക മാര്‍ഗ്ഗരേഖ പുറത്തിറക്കി താലിബാന്‍.
താലിബാന്‍, സ്വകാര്യ സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക മാര്‍ഗ്ഗരേഖ പുറത്തിറത്തിറക്കി . തിങ്കളാഴ്ച സ്വകാര്യ കോളേജുകള്‍ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ്. ഉത്തരവ് എല്ലാ കോളേജുകള്‍ക്കും ബാധകമാകുമെന്നും താലിബാന്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മുഖം മറയ്‌ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിക്കണം. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ക്ലാസുകളില്‍ ഇരുത്തണം. ഇവര്‍ക്കിടയില്‍ നിര്‍ബന്ധമായും മറയുണ്ടായിരിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. പെണ്‍കുട്ടികളെ വനിതാ അദ്ധ്യാപികമാര്‍ മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളൂ. അത്തരത്തില്‍ യോഗ്യരായ സ്ത്രീ അദ്ധ്യാപകരെ കിട്ടിയില്ലെങ്കില്‍ ‘നല്ല സ്വഭാവക്കാരായ’ വൃദ്ധന്മാരെക്കൊണ്ട് പഠിപ്പിക്കണമെന്നും താലിബാന്‍ മാര്‍ഗ്ഗരേഖയില്‍ നിർദ്ദേശ്ശിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ കോളേജില്‍ ഉണ്ടായിരിക്കണം. ആണ്‍കുട്ടികളേക്കാള്‍ അഞ്ച് മിനിറ്റ് മുന്നേ തന്നെ പെണ്‍കുട്ടികളെ വീടുകളിലേക്ക് അയക്കണം. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായി ഇടകലരുന്ന യാതൊരു സാഹചര്യവും കോളേജുകളില്‍ ഉണ്ടായിരിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona