ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പിടികൂടി മൃഗസ്നേഹികളുടെ സഹായത്തോടെ ഭക്ഷണം നല്കി മാറ്റി പാര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പിടികൂടി മൃഗസ്നേഹികളുടെ സഹായത്തോടെ ഭക്ഷണം നല്കി മാറ്റി പാര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മഞ്ചേരി നഗരത്തിലെ തെരുവുനായ് ശല്യത്തിനെതിരെ സാമൂഹിക പ്രവര്ത്തകന് കൊടവണ്ടി ഹമീദ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിെന്റ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൂടുതല്‍ നായ്ക്കളെ കുറഞ്ഞ സമയത്തിനുള്ളില്‍ വന്ധ്യംകരണം ചെയ്ത് അവയുടെ അക്രമസ്വഭാവം ലഘൂകരിക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു. തെരുവുനായ് ശല്യം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഒരുമാസത്തിനകം അറിയിക്കണമെന്നും കമ്മീഷന് വ്യക്തമാക്കി. നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ നിയമ തടസ്സമുണ്ടെന്നും അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എ.ബി.സി) പ്രകാരം നായ്ക്കളെ വന്ധ്യംകരണം നടത്താന്‍ ജില്ല പഞ്ചായത്ത് മുഖേന നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും ഇതിനായി കുടുംബശ്രീ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് കമ്മീഷനെ അറിയിച്ചു. നഗരത്തില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്.
തെരുവുനായ്ക്കളെ ദത്തെടുക്കാന്‍ സംവിധാനമേര്‍പ്പെടുത്തണം. പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തി നിശ്ചിത സമയങ്ങളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്കാന് താല്പര്യമുള്ളവരെ കണ്ടെത്തി സൗകര്യമൊരുക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. നിലവില്‍ നടപ്പാക്കി വരുന്ന എ.ബി.സി പദ്ധതി ഊര്‍ജിതപ്പെടുത്തണമെന്നും നഗരസഭ സെക്രട്ടറി പ്രത്യേക താല്പര്യമെടുക്കണമെന്നും ഉത്തരവില്പറഞ്ഞിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona