ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷം വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങുന്നു.
ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷം പ്രവര്ത്തനംപുനഃരാരംഭിക്കാനുള്ള നിര്‍ദ്ദേശം വന്നതിന് പിന്നാലെ ജില്ലയില്‍ സ്കൂളുകളിലെ ഒരുക്കം തകൃതിയായി നടക്കുന്നു. അധ്യാപകരും അനധ്യാപകരും കോവിഡ് വാക്സിന് സ്വീകരിച്ച് വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബര്‍ 16 നകം ജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നതിനാല്‍ ഭൂരിഭാഗം അധ്യാപകരും ഇതിനകം വാക്സിനെടുത്തുകഴിഞ്ഞു. അവശേഷിക്കുന്നവര്‍ ജില്ലയില്‍ ഒരുക്കുന്ന വാക്സിന് സൗകര്യം എത്രയും വേഗം പ്രയോജനപ്പെടുത്താനാണ് നിര്‍ദേശം. അണ് എയ്ഡഡ് ഉള്‍പ്പെടെ എല്‍.പി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള 951 സ്കൂളുകളാണ് ജില്ലയിലുള്ളത്. 250ഒാളം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും.
ഒന്നരവര്‍ഷമായി അടച്ചിട്ടിരുന്ന സ്കൂളുകളില്‍ ആവശ്യമായ ശുചീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാണ് ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എല്ലാ സ്കൂളുകളും കഴിഞ്ഞ ജൂണോടെ തന്നെ നേടിയിരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ ഫിറ്റ്നസ് സംബന്ധിച്ച റിവ്യൂവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പുതിയ കെട്ടിടങ്ങളും മറ്റും നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ പകരം സംവിധാനങ്ങള്‍ ഒരുക്കും. അടച്ചിടല്‍ കാലയളവില്‍ നശിച്ചുപോയ പൂന്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവ വൃത്തിയാക്കി എടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നികുതിയും ഇന്‍ഷുറന്‍സുമെല്ലാം മുടങ്ങിക്കിടക്കുന്ന സ്കൂള്‍ ബസുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ ശരിയാക്കാനും വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനും സ്കൂള്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് ബുധനാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona