കൊച്ചി മെട്രോ യാത്രാനിരക്ക് കുറയ്‌ക്കാനൊരുങ്ങി കെഎംആര്‍എല്‍.
കൊച്ചി മെട്രോ യാത്രാനിരക്ക് കുറയ്‌ക്കാനൊരുങ്ങി കെഎംആര്‍എല്‍. നിരക്ക് കുറയ്‌ക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് കെഎംആര്‍എല്‍ എംഡി ലോക് നാഥ് ബെഹ്റ അറിയിച്ചു. തീരുമാനം ബോര്‍ഡ് യോഗത്തിനു ശേഷമായിരിക്കും. നിലവില്‍ മെട്രോ ലാഭത്തിലല്ലെന്നും എംഡി വ്യക്തമാക്കി.
ലോക്ക് ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിരക്കുകള്‍ കുറച്ച് കൂടുതല്‍ പേരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനൊരുങ്ങുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും മെട്രോ യാത്രാ -പാര്‍ക്കിംഗ് നിരക്കുകള്‍ കുറയ്‌ക്കണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, ഗ്രൂപ്പായി യാത്ര ചെയ്യുന്നവര്‍ക്കുമെല്ലാം ഇളവുകള്‍ നല്‍കും. നിലവില്‍ രാവിലെ 11 നും, വൈകീട്ട് നാലിനുമിടയ്‌ക്ക് യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. നിരക്ക് കുറച്ച് യാത്രക്കാരുടെ എണ്ണം കൂട്ടാനാണ് ശ്രമമെന്നും, ലാഭനഷ്ടക്കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ എല്ലാ മെട്രോകളും നഷ്ടത്തിലാണെന്നും ലോക് നാഥ് ബെഹ്റ അറിയിച്ചു. മെട്രോ സ്റ്റേഷനുകളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് വാണിജ്യാവശ്യത്തിന് നല്‍കും. കിയോസ്കുകള്‍ ലേലത്തിലൂടെ അനുവദിക്കും. മെട്രോയ്‌ക്കും, തുടര്‍ യാത്രയ്‌ക്കും ഒരിടത്തു തന്നെ ടിക്കറ്റെടുത്ത് പോകാനുള്ള സൗകര്യമൊരുക്കും. ട്രെയിനുകളുടെ ലഭ്യത ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം ഡിജിറ്റലാക്കും. മെട്രോ രണ്ടാം ഘട്ടം നവംബറില്‍ പൂര്‍ത്തിയാകുമെന്നും, വാട്ടര്‍ മെട്രോ ഡിസംബര്‍ ആദ്യം തുടങ്ങുമെന്നും ലോക് നാഥ് ബെഹ്റ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona