കൃത്രിമ മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.
അമ്പായത്തോടില്‍, വഴിയോര കച്ചവടത്തിനായി കര്‍ണാടകയില്‍നിന്ന് മലയോരത്തെത്തിച്ച താറാവ് മുട്ട കൃത്രിമ മുട്ടയെന്ന സംശയത്തെത്തുടര്‍ന്ന് മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് വാഹനങ്ങള്‍ കേളകം പൊലീസില്‍ ഏല്പിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കണ്ടപ്പുനത്ത് വില്പനക്കെത്തിച്ചതായിരുന്നു. നാട്ടുകാരില്‍ ഒരാളായ ചേലാട്ട് സനല്‍, മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കേളകം പൊലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിൻറെ അടിസ്ഥാനത്തില്‍ അമ്പായത്തോടുവെച്ച് മുട്ട വില്പന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധാരണ താറാവ് മുട്ടയും ഇവരെത്തിച്ച മുട്ടയും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.
സാധാരണ മുട്ടകളേക്കാള്‍ കട്ടികൂടിയതാണ് ഇത്തരം മുട്ടകള്‍. മുട്ടക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ല, കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നു. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ റബര്‍ പാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടക്കുള്ളില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. പാട കത്തിച്ചാല്‍ പ്ലാസ്റ്റിക്കിൻറെ മണവും. മറ്റൊരു പ്രത്യേകത, പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകും എന്നതാണ്. തുടര്‍ന്ന് കേളകം പൊലീസ് അമ്പായത്തോടെത്തി തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടയുടെ സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona