ഭീകരതയില്ലാതാക്കാന്‍ ഭാരതവുമായി ഏതറ്റംവരേയും കൈകോര്‍ക്കും; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍
ഭീകരതയില്ലാതാക്കാന്‍ ഭാരതവുമായി ഏതറ്റംവരേയും കൈകോര്‍ക്കുമെന്ന് ഇന്ത്യയിലെ പുതിയ ഇസ്രായേല്‍ പ്രതിനിധി നയോര്‍ ഗിലോണ്‍. ഇരുരാജ്യങ്ങളും ഭീകരതയുടെ ഭീഷണി നേരിടുന്നുണ്ടെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്രയേലിന് ഇറാന്‍ വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഈ ആശങ്ക പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇറാനുമായി നല്ല ബന്ധമാണ് പങ്കിടുന്നത്. താലിബാന്‍ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും പ്രാദേശികമായ പൊതുതാല്പര്യങ്ങള്‍ സ്വാഭാവികമാണ്. തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇറാനില്‍ നിര്‍മ്മിച്ചത് ഇന്ത്യയാണ്. രണ്ട് സൗഹൃദ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത താല്‍പ്പര്യങ്ങളുണ്ടാകാമെന്ന് ഗിലോണ്‍ ചൂണ്ടിക്കാട്ടി.ഇന്ത്യ, ഇസ്രായേല്‍, യുഎസ്, യുഎഇ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ചതുർഭുജഃയോഗം സൈനിക സഹകരണം മുന്‍നിര്‍ത്തിയല്ല, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണെന്നും നൂര്‍ ഗിലോണ്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona