വീണ്ടും താലിബാൻ ക്രൂരത, ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗം മെഹ്ജബിന്‍ ഹക്കിമിയെ കഴുത്തറുത്ത് കൊന്നു.
അഫ്ഗാനിസ്ഥാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗം മെഹ്ജബിന്‍ ഹക്കിമിയെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാന്‍ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം. ഈ മാസം ആദ്യമാണ് ഹക്കിമിയെ കൊലപ്പെടുത്തിയതെന്ന വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങള്‍ക്ക് ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആരും വിവരം പുറത്തുപറയാന്‍ തയ്യാറായില്ല. ഇതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ വോളിബോള്‍ ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും താലിബാന്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് രാജ്യം വിടാന്‍ സാധിച്ചിരുന്നില്ല. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ താരങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona