തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ അടക്കം വിമാനങ്ങള്‍ റദ്ദാക്കി.
കനത്തമഴയിൽ ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്കം. 2015 ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടില്‍ പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണിത്. ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബൈക്ക് യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചു. ചെന്നൈയുടെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുന്നൂറോളം വീടുകളും തകര്‍ന്നിട്ടുണ്ട്. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മറീന ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും മറീന ബീച്ചിലെ മണല്‍പ്പരപ്പില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ട്രെയിനുകള്‍ക്കും ദക്ഷിണ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാക്കില്‍ വെള്ളം കയറിയതോടെ പല ട്രെയിനുകളും വൈകിയാണ് പുറപ്പെടുക. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഉച്ചയ്‌ക്ക് 1.15 മുതല്‍ വൈകിട്ട് 6 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് അനുവദിക്കില്ല. അതേസമയം, ഇവിടെ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് തടസമില്ല. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗളുരുവിലേക്കും വഴിതിരിച്ചു വിടും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona