മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട്. ബേബി ഡാം ശക്തിപ്പെടുത്തിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈ മുരുകൻ വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിൻ്റെ അനുമതിയുണ്ടെന്നും തേക്കടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂ. മരം മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരുമായി സംസാരിച്ചിരുന്നു. എന്നാൽ വനം വകുപ്പുമായി സംസാരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്ന മറുപടിയാണ് വനം വകുപ്പ് നൽകുന്നത്. ഈ തടസങ്ങൾ നീങ്ങിയാൽ ബേബി ഡാം ഉടൻ തന്നെ പുതുക്കും. ബലപ്പെടുത്തൽ പൂർത്തിയായാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ദുരൈ മുരുകൻ വ്യക്തമാക്കി.
റൂൾ കർവ് അനുസരിച്ചാണ് നിലവിൽ അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നത്. അണക്കെട്ടിൻ്റെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കത്തിന് പ്രസക്തിയില്ലെന്നും ദുരൈ മുരുകൻ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona