മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് ശ്രുതി ലക്ഷ്മി
മോന്‍സണുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും നടി വ്യക്തമാക്കി. ശ്രുതി ലക്ഷ്മിയെ ഇന്നലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. മോന്‍സണ്‍ തട്ടിപ്പുകാരനായിരുന്നെന്ന് തനിക്കറിയില്ലായിരുന്നു. കോര്‍ഡിനേറ്റര്‍ വഴിയാണ് മോന്‍സണ്‍ ബന്ധപ്പെട്ടത്. പിന്നീട് മോന്‍സന്‍റെ സ്റ്റാഫ് വഴി വിവിധ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പിറന്നാളിന് നൃത്തപരിപാടി അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയത്. തന്നോട് മോശമായ രീതിയില്‍ പെരുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ സംശയം തോന്നിയിട്ടുമില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞാല്‍ ഒരിക്കലും പരിപാടിക്ക് പോകില്ലായിരുന്നു. അയാള്‍ വിളിച്ച പരിപാടികളിലെല്ലാം പല പ്രമുഖരും വിശിഷ്ട വ്യക്തികളുമാണ് പങ്കെടുത്തിരുന്നത്. മാധ്യമവാര്‍ത്തകളിലൂടെയാണ് മോന്‍സന്‍റെ തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. ശ്രുതിയുമായി മോന്‍സണ്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നതിന്‍റെ അന്വേഷണ ഭാഗമായാണ് നടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്‍റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈകോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മോണ്‍സണുമായി ഇടപാട് നടത്തിയവരെ ചോദ്യം ചെയ്യുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona