നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻറെ മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂട്ട കൂറുമാറ്റം നടത്തിയത് ദിലീപിന്റെ സ്വാധീനത്തിലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഈ കേസിൽ ദിലീപിൻറെ മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍. ലൈംഗിക പീഢനത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണന്നും ഇരുപത് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദിലീപ് എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഇതൊരു അസാധാരണ കേസ് ആണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ദിലീപിൻറെ ശ്രമം പതിവില്ലാത്തതെന്നും ദിലീപ് പ്രതിയായ ഗൂഢാലോചനക്കേസ് ഗുരുതരമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നിരവധി തെളിവുകള്‍ ദിലീപിനെതിരായി ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നത്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona