വടക്കേ ഇന്ത്യയിലെ ബിസിനസുകാരെ വലയിലാക്കി തട്ടിപ്പു നടത്തിയിരുന്ന മഹാരാഷ്ട്ര സ്വദേശി ‘കംപ്ലീറ്റ് വ്യാജന്‍’ എന്ന് പൊലീസ്.
എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായ മഹാരാഷ്ട്ര രത്നഗിരി സ്വദേശിയായ സമര്‍ ഇസ്മായീല്‍ സാഹ എന്ന 45 കാരന്റെ തട്ടിപ്പുകള്‍ ജോണ്‍സണ്‍ മാവുങ്കലിനെയും വെല്ലുന്നതാണ്. ‘കംപ്ലീറ്റ് വ്യാജന്‍’ എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഇസ്മയില്‍ സാഹയുടെ ഭാര്യ പോലും വ്യാജമായിരുന്നത്രേ. ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്. ഇയാളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും തുടങ്ങി, ഇയാള്‍ക്കൊപ്പം ഭാര്യയെന്നു പറഞ്ഞ് താമസിച്ചിരുന്ന സ്ത്രീ വരെ വ്യാജമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന് ആദ്യം ലഭിച്ച രണ്ടു പരാതികളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തി. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ ഇയാള്‍ക്കെതിരെ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് വിവരങ്ങളാണ് ലഭിച്ചത്. ഇയാളുടെ അംഗരക്ഷകരെയും കൂടെ താമസിച്ചിരുന്ന സ്ത്രീയെയും പൊലീസ് തിരയുന്നുണ്ട്. കൊച്ചി കടവന്ത്ര – കതൃക്കടവു റോഡില്‍ വാപി കഫേ എന്ന പേരില്‍ ഗുഡ്കയും വടക്കേ ഇന്ത്യന്‍ രുചികളും വിളമ്പിയിരുന്ന കഫേയുടെ മറവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചിയില്‍ പലയിടങ്ങളിലായി പകര്‍ത്തിയ ചരക്ക് കയറ്റിയിറക്ക് ചിത്രങ്ങള്‍ കാണിച്ച് ഇതെല്ലാം തന്‍റേതാണെന്ന് വിശ്വസിപ്പിച്ചിരുന്നു. ഇതിന് ഇയാളെ സഹായിച്ചിരുന്നത് നെട്ടൂര്‍ സ്വദേശിയായ സഹായിയാണ്. തന്‍റെ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ വലിയ തുകയായി മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. വലിയ സമ്പന്നനാണെന്ന് വരുത്തി തീര്‍ക്കാന്‍ ആഡംബരകാര്‍ ഉപയോഗിക്കുകയും ആഡംബര ഫ്ലാറ്റില്‍ താമസിച്ചുമാണ് തട്ടിപ്പു നടത്തിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona