വീണ്ടും നാറ്റോയുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി

വീണ്ടും നാറ്റോയുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി

റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ വീണ്ടും നാറ്റോയുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. റഷ്യന്‍ മിസൈലുകളെ റൈഫിളുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച്‌ വെടിവയ്ക്കാന്‍ കഴിയില്ല. നാറ്റോയുടെ ടാങ്കുകള്‍ വിമാനങ്ങള്‍ ഉൾപ്പെടെയുള്ളവയുടെ 1% മാത്രമേ രാജ്യം ആവശ്യപ്പെടുന്നുള്ളൂവെന്നും ടാങ്കുകളും വിമാനങ്ങളും ഇല്ലാതെ മരിയുപോളിനെ രക്ഷിക്കുന്നത് അസാധ്യമാണെന്ന് നാറ്റോയുടെ ടാങ്കുകള്‍ വിമാനങ്ങള്‍ ഉൾപ്പെടെയുള്ളവയുടെ 1% മാത്രമേ രാജ്യം ആവശ്യപ്പെടുന്നുള്ളൂ. സഹായത്തിനായി 31 ദിവസമായി കാത്തിരിക്കുകയാണെന്നും സെലെന്‍സ്‌കി അറിയിച്ചു. നിരവധി രാജ്യങ്ങള്‍ കവചിത, വിമാനവേധ മിസൈലുകളും ചെറു ആയുധങ്ങളും അയക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ കീവില്‍ എത്തിക്കാന്‍ ടാങ്കുകളും വിമാനങ്ങളും ആവശ്യമാണ്. ഇത് യുക്രൈന്റെ സ്വാതന്ത്ര്യത്തിന് മാത്രമല്ല, യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതാണ്. യൂറോ-അറ്റ്ലാന്റിക് സഖ്യം ഭരിക്കുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

യുക്രൈന്‍ വീണാല്‍ റഷ്യ യുദ്ധം യൂറോപ്പിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സെലെന്‍സ്കി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. നേരത്തെ, റഷ്യയുടെ രക്തരൂക്ഷിതമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള പൗരന്മാരോട് പ്രതിഷേധത്തിന് സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു. ലോകം യുദ്ധം അവസാനിപ്പിക്കണം, യുക്രൈന്റെ സ്വാതന്ത്രത്തിന് വേണ്ടിയും ജനജീവിതം തിരിച്ചു പിടിക്കാനും പിന്തുണ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാരെയും സൈനികരെയും റഷ്യൻ സൈനികർ കൊന്നൊടുക്കി . റഷ്യന്‍ ബോംബാക്രമണത്തില്‍ പത്ത് ദശലക്ഷത്തിലധികം യുക്രൈനിയക്കാര്‍ ഇതിനകം പലായനം ചെയ്തിട്ടുണ്ട്. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ മാത്രം പതിനായിരക്കണക്കിന് ആളുകള്‍ ഭക്ഷണമോ വെള്ളമോ ആയു ബലമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയും റഷ്യന്‍ സൈന്യത്തിന്റെ ക്രൂരമായ ഷെല്ലാക്രമണം നേരിടുകയും ചെയ്യുന്നു. നഗരത്തിലെ ആശുപത്രിയില്‍, ജീവനക്കാര്‍ രോഗികളെ ബേസ്മെന്റിലേക്ക് മാറ്റിയെന്നും അവിടെ മെഴുകുതിരിയുടെ വെളിച്ചത്തിലാണ് ചികിത്സ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.