കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ ആത്മഹത്യയ്ക്ക് കാരണം അധികൃതരുടെ ഗുരുതര വീഴ്ച
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വ്യാഴാഴ്ച അന്തേവാസി ആത്മഹത്യ ചെയ്തതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ച. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെയുള്‍പ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടര്‍ന്ന്, ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൌകര്യങ്ങള്‍ അടക്കം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും ആശുപത്രിയില്‍ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവില്‍ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാല്‍പ്പത്തിരണ്ടുകാരനാണ് കര്‍ട്ടന്‍ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരുടെതുള്‍പ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona