കൊച്ചിയില്‍ ‘കോട്ടണ്‍ കളി’ സജീവം, ലോട്ടറി മേഖല നഷ്ടത്തിൽ
കൊച്ചി കോട്ടണ്‍ കളിയുടെ ലഹരിയില്‍ ആറാടുമ്പോള്‍ നഷ്ടം ഖജനാവിന്. ലോട്ടറിയെക്കാള്‍ ആകര്‍ഷകമായ കോട്ടണ്‍ കളി പണ്ടത്തെക്കാളിപ്പോള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. അടിച്ചാല്‍ വെക്കുന്ന പണത്തിന്റെ എഴുപത് ഇരട്ടി അപ്പോള്‍ തന്നെ കയ്യില്‍ കിട്ടും എന്നതാണ് ജനങ്ങളെ ലോട്ടറിയെക്കാള്‍ കൂടുതല്‍ കോട്ടണ്‍ കളിയിലേക്ക് ആകര്‍ഷിക്കുന്നത്. പണ്ടും കൊച്ചിയില്‍ കോട്ടണ്‍കളിയുണ്ടായിരുന്നു. പക്ഷേ, അതൊക്കെ ചെറിയ കടകള്‍ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. ഇന്നിപ്പോള്‍ കളിയുടെ രീതികള്‍ മാറുന്നു. കവലകള്‍ പോലും കോട്ടണ്‍കളിയുടെ കേന്ദ്രമായി മാറുകയാണ്. കൊച്ചി കോട്ടണ്‍കളിയുടെ പിടിയിലാണ്. കളിയുടെ ലഹരിയിലേക്ക് മയങ്ങിവീഴുകയാണ് സാധാരണ മനുഷ്യര്‍. പടിഞ്ഞാറന്‍ കൊച്ചിയുടെ മുക്കിലും മൂലയിലുമൊക്കെ കോട്ടണ്‍കളിയുണ്ട്.
ലോട്ടറിയേക്കാള്‍ ആകര്‍ഷകമാണ് കോട്ടണ്‍കളി. കോട്ടണ്‍കളി കേന്ദ്രത്തില്‍പ്പോയി ഇഷ്ടമുള്ള നമ്പര്‍ എഴുതിക്കണം. ഇഷ്ടമുള്ള സംഖ്യയ്ക്ക് എഴുതാം. നിശ്ചിതസമയത്ത് കളിക്കാരന്‍ വരും. അയാള്‍ കയ്യിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് നമ്പരെടുക്കും. അടിക്കുന്നവര്‍ക്ക് വലിയ തുക സമ്മാനമായി കിട്ടും. ഒരു രൂപയ്ക്കാണ് എഴുതുന്നതെങ്കില്‍ അടിച്ചാല്‍ കിട്ടുന്നത് 70 രൂപയാണ്. നൂറു രൂപയ്ക്ക് കളിച്ചാല്‍ ഒറ്റയടിക്ക് 7,000 രൂപ കിട്ടും. കാശുകൊടുത്ത് നമ്പരെഴുതിയാല്‍ മണിക്കൂറിനകം ഫലമറിയാമെന്നതാണ് കോട്ടണ്‍കളിയുടെ ഏറ്റവും വലിയ ആകര്‍ഷണം. മാത്രമല്ല, പലയിടത്തും മൂന്നും നാലും തവണ നറുക്കെടുപ്പുണ്ട്. ഒരുദിവസംതന്നെ പല തവണ ഭാഗ്യം പരീക്ഷിക്കാം. ഓരോ സ്ഥലത്തും പോയി കളിക്കാം. അങ്ങനെ ഏതുസമയത്തുവേണമെങ്കിലും ഭാഗ്യം പരീക്ഷിക്കാം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona
.