ഗ്യാന്‍വാപി മസ്ജിദ് സംഭവം – കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ്
ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മൂന്ന് ദിവസം നടത്തിയ സര്‍വ്വേയുടെ ഒടുവിലത്തെ ദിവസമാണ് മസ്ജദിലെ നിസ്‌കാരക്കുളത്തില്‍ (വാട്ടര്‍ ടാങ്ക്) ശിവലിംഗം കണ്ടെത്തിയത്. ഈ സര്‍വ്വേയുടെ റിപ്പോര്‍ട്ട് 19ന് വാരണസി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നാണ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടത്. അതേസമയം ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ചാണ് ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ടും വീഡിയോ സര്‍വ്വേ നടത്തിയ പ്രക്രിയയും സ്റ്റേ ചെയ്യാന്‍ ഒവൈസി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ഒവൈസി അഭിപ്രായപ്പെടുന്നു. ശിവലിംഗം കണ്ടെത്തിയ മസ്ജിദിനുള്ളില്‍ ഇടം മുദ്രവെച്ച് വേര്‍തിരിച്ചതോടെ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ തല്‍സ്ഥിതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട് മസ്ജിദിന്റെ മിര്‍ഹാബിന് പിന്നില്‍ പൂജ നടത്തിവന്നിരുന്നു എന്നത് ശരിയാണ്. സര്‍വ്വേ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ ഏകപക്ഷീയമായാണ് വാരണസി കോടതി ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടതെന്നും ഒവൈസി പറയുന്നു. ശിവലിംഗമായി പറയപ്പെട്ടത് വെറും ജലധാരയുടെ ഭാഗം മാത്രമാണെന്നും ഒവൈസി ആവര്‍ത്തിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona