ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷഓമിയുടെ 5,551 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി
വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനു ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷഓമിയുടെ 5,551 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഷഓമിയുടെ ഇന്ത്യന്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ തുകയാണു കണ്ടുകെട്ടിയത്. റോയല്‍റ്റി തുകയെന്ന പേരില്‍ നടത്തിയ അനധികൃത വിദേശ ഇടപാടുകളുടെ പേരിലാണു കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. 2014 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റോയല്‍റ്റി ഫീസ് എന്ന പേരിലാണ് യുഎസിലെയും ചൈനയിലെയും 3 സഹോദര കമ്പനികളിലേക്കു പണം അയച്ചിരുന്നത്. ചൈനയിലെ മാതൃകമ്പനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇടപാടുകള്‍.
ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ സെറ്റുകളാണ് ഷഓമി വിറ്റിരുന്നത്. വിദേശത്തെ ഒരു കമ്പനിയുടെയും സേവനം ഇതിനായി ഉപയോഗിച്ചിട്ടില്ല. എന്നിട്ടും റോയല്‍റ്റി ഫീസ് എന്ന പേരില്‍ വിദേശത്തേക്കു പണമയച്ചതു ഫെമ നിയമത്തിന്റെ ലംഘനമാണ്. പണമിടപാട് സംബന്ധിച്ച് ഷഓമി ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഷഓമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മനു കുമാര്‍ ജെയിനിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ മുന്‍ മേധാവി കൂടിയാണ് മനു. കസ്റ്റംസ് തീരുവയിനത്തില്‍ 653 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നു കാണിച്ച് ഷഓമിക്ക് മുന്‍പ് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. ഷഓമിക്ക് ഇന്ത്യയില്‍ പ്രതിവര്‍ഷം 34,000 കോടി രൂപ വിറ്റുവരവുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona