മാരക ലഹരിവസ്തുക്കളുമായി പിടിയിലായവര്‍ വിപണനം നടത്തിയിരുന്നത് കോളജ് വിദ്യാര്ഥിനികളിലൂടെ
മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കള്‍ ലഹരിമരുന്ന് വിതരണം നടത്തുന്നത് കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്. പ്രതികളില്‍ സച്ചിനാണ് ബംഗളൂരുവില്‍ നിന്നു ലഹരിമരുന്ന് എത്തിച്ചിരുന്നത്. റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനുമായാണ് ഇവ എത്തിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ കോളജുകളില്‍ യുവതികളെ ഉപയോഗിച്ചാണ് സച്ചിന് ലഹരിമരുന്ന് വിതരണം നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ ആയ ഇവര്‍ ക്ലാസില്‍ കയറാതെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ആഢംബരമുറികള് വാടകയ്ക്കടുത്ത് വിപണനം നടത്തി വരികയായിരുന്നു. യുവാക്കള്‍ക്കിടയില്‍ എം എന്ന പേരില്‍ അറിയപ്പെടുന്ന എംഡിഎംഎയാണ് കൂടുതലായി വില്‍ക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിക്കുന്ന ലഹരിമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച് വിലകൂടിയ വാഹനങ്ങളും മറ്റും വാങ്ങി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു പ്രതികള്‍.
തമ്മനം കീഴേത്തുപറമ്പ് പന്ത്വല്ലിയില് നിസാം (20), കളമശേരി എച്ച്എംടി കോളനി പനയപ്പിള്ളി അജി സാല് (20) മൂലമ്പിള്ളി ചീതപറമ്പില് ഐശ്വര്യ (20), ആലപ്പുഴ തിരുവമ്പാടി വലിയകുളം സച്ചു മന്‍സില്‍ എബിന് മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് കുളങ്ങരയില്‍ സച്ചിന് (25), കളമശ്ശേരി മൂലേപ്പാടം കൃഷ്ണകൃപയില്‍ വിഷ്ണു എസ്. വാര്യര്‍ (20) എന്നിവരെയാണ് കഴിഞ്ഞ ദിവസം കളമശ്ശേരി പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇടപ്പള്ളി വി.പി. മരയ്ക്കാര്‍ റോഡിന് സമീപത്തെ ഹരിത നഗറിലുള്ള ഫ്ളാറ്റില്‍ നിന്നാണ് 8.3 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി യു. കുര്യാക്കോസിന്രെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം, ഡാന്‍സാഫ് എസ്ഐ രാമു ബാലചന്ദ്ര ബോസ്, കളമശേരി എസ്ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona