വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം പണയം വച്ച് പണം തട്ടല്‍ ഒരാള്‍ അറസ്റ്റില്‍
ആറന്‍മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എരുമക്കാട് സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വാടകക്ക് എടുത്ത ശേഷം മറിച്ച് പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ജില്ലയില്‍ മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയില്‍ വീട്ടില്‍ ഹുസൈന്‍ മകന്‍ ഷാജഹാന്‍ (40 ) ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ആറന്മുളയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു കാറ്ററിംഗ് സര്‍വീസും, ഇന്‍സ്റ്റാള്‍മെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. ഇതിന്റെ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ പരിചയക്കാരില്‍ നിന്നും എടുത്ത ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു പതിവ്. ആഡംബര വാഹനങ്ങള്‍ ഉള്‍പ്പടെ 5 എണ്ണം പണയപ്പെടുത്തിയാതായി പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona