വിദ്വേഷപ്രസംഗ വിവാദം; പി.സി.ജോര്‍ജ്ജ് പോലീസ് കസ്റ്റഡിയിൽ
വിദ്വേഷപ്രസംഗ വിവാദത്തില്‍ പി.സി.ജോര്‍ജ്ജിനെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന് അടിസ്ഥാനം. മുസ്ലിം വിഭാഗത്തെ ആക്ഷപിക്കുന്നതാണ് പ്രസംഗമെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ ഡി.ജി.പി അനില്‍കാന്തിന് പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കേസെടുത്തത്. ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് കസ്റ്റഡി.
ജോര്‍ജ്ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടിട്ടുണ്ട് . ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് നടപടിക്ക് പിന്നിലെന്ന് ഷോണ്‍ ജോര്‍ജ്ജ് . ആവശ്യപ്പെട്ടാല്‍ പൊലീസിനുമുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്ജ്. പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടതെന്നും ഷോണ്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona