കംബോഡിയയില്‍ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ പിടികൂടി
കംബോഡിയയിലെ കോ പ്രെയ ദ്വീപില്‍ മെകോംഗ് നദിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി. 300 കിലോഗ്രാം ഭാരവും 13 അടി നീളവുമുള്ള ഭീമന്‍ തിരണ്ടി മത്സ്യത്തെ ഗ്രാമീണരാണ് വലയിലാക്കിയത്. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതാണ് ഈ മൽസ്യങ്ങൾ. വടക്കന്‍ തായ്‌ലന്‍ഡില്‍ നിന്ന് 2005 ൽ കണ്ടെത്തിയ 293 കിലോഗ്രാം ഭാരമുള്ള ജയണ്ട് ക്യാറ്റ്ഫിഷായിരുന്നു (മുഷി) ഇതിന് മുന്നേ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ ശുദ്ധജല മത്സ്യം. ‘ക്രിസ്റ്റന്ഡ് ബോറാമി” എന്ന് പ്രദേശികമായി അറിയപ്പെടുന്ന ഈ ഭീമനെ പിടികൂടിയ മത്സ്യത്തൊഴിലാളികള്‍ ഗവേഷകരെ വിവരമറിയിക്കുകയും പരിശോധനയില്‍ ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിതെന്ന് തിരിച്ചറിയുകയുമായിരുന്നു. മത്സ്യത്തിന്റെ ചലനവും ജീവിതരീതിയും നിരീക്ഷിക്കാന്‍ ഇലക്‌ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷം നദിയിലേക്ക് തന്നെ തിരിച്ചയച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona