യു.എസില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
യു.എസിലെ ഫ്‌ലോറിഡ സംസ്ഥാനത്തെ വിറപ്പിച്ച് ആഞ്ഞടിച്ച ഇയാന്‍ കൊടുങ്കാറ്റില്‍ ഫോര്‍ട്ട് മയേഴ്‌സിലും സമീപത്തെ ലീ കൗണ്ടിയിലുമായി അഞ്ച് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അതേസമയം നൂറുകണക്കിന് പേര്‍ മരിച്ചിരിക്കാമെന്നും ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും ലീ കൗണ്ടി ഷെരീഫ് കാര്‍മൈന്‍ മാര്‍സീനോ പറഞ്ഞു. ഇയാന്‍ ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 12.40നാണ് മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയില്‍ ഫ്‌ലോറിഡ തീരത്തെ കയോ കോസ്റ്റ ദ്വീപിന് സമീപം ഇയാന്‍ നിലംതൊട്ടത്. ഇയാന്റെ വരവിന് മുന്നോടിയായി ഫ്‌ലോറിഡയില്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. പ്രളയബാധിത മേഖലകളില്‍ വീടുകള്‍ക്ക് മുകളില്‍ അഭയം തേടിയവരെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തുന്നുണ്ട്. 24 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ഇത് പുനസ്ഥാപിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona