ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 132 ആയി
മോര്‍ബിയിലെ മച്ചു നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.
അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ശേഷം അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നു നല്‍കിയത്. 170 ഓളം പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. 150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അപകട സമയത്തുണ്ടായിരുന്നത് 500 ഓളം പേര്‍. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിയും രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടാകും. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. നൂറിലധികം പേര്‍ വെള്ളത്തില്‍ വീണതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തേക്ക് അഗ്‌നിശമനസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona