നെടുമുടി വേണു ഓര്‍മ്മയായിട്ട് ഒരു വര്‍ഷം
പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ നെടുമുടി വേണു ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നായകനായും വില്ലനായും സഹനടനായും കഥാപാത്രങ്ങളെ തന്റെ ശൈലിയില്‍ മികവുറ്റതാക്കിതീര്‍ത്ത കലാകാരനാണ് നെടുമുടിവേണു. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് നെടുമുടിവേണു ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു തുടക്കമിട്ടു. മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ ഇദ്ദേഹത്തിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.
തകര, ഒരിടത്തെരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നൂറുങ്ങുവെട്ടം, പാളങ്ങള്‍, പഞ്ചാഗ്‌നി, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, സുന്ദരകില്ലാടി, ചാര്‍ളി,നോര്‍ത്ത് 24 കാതം, ആണും പെണ്ണും തുടങ്ങി 500ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. മൂന്ന് തവണ ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ കലാകാരനെ തേടിയെത്തി. എക്കാലവും ഓര്‍മിച്ചിരിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ, മരിക്കാത്ത ഓര്‍മകളുമായി ജനമനസുകളില്‍ ജീവിക്കുന്ന കലാകാരന്‍ നെടുമുടി വേണുവിന് പ്രണാമം…
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona