ഹിജാബ് കേസ്, സുപ്രീം കോടതിയില്‍ ഭിന്നവിധി
ഹിജാബ് കേസ്, സുപ്രീം കോടതിയില്‍ ഭിന്നവിധി. ഹിജാബ് കേസ് വിശാല ബെഞ്ചിന്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കുന്നുവെന്ന് സുധാന്‍ഷു ധൂലിയ. രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നത. നിരോധനത്തെ ശരിവെച്ചും, എതിര്‍ത്തും ജഡ്ജിമാര്‍. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവെച്ചു. നിരോധനത്തെ എതിര്‍ത്ത് ജസ്റ്റിസ് സുധാന്‍ഷൂ ധൂലിയാ. കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജിയാണ് പരിഗണിച്ചത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25ാം അനുച്‌ഛേദം അനുസരിച്ച് മത സ്വാതന്ത്രത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് ഹര്‍ജ്ജിക്കാരുടെ വാദം. പക്ഷേ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണമാണ് ഹിജാബ് വിവാദത്തിന് കാരണമെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. ഹിജാബ് ധരിക്കല്‍ ഇസ്ലാം മതത്തില്‍ അനിവാര്യമല്ലെന്നും കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇത് മത സ്വാതനത്രത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് മൗലിക അവകാശ ലംഘനമായി കണക്കാക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona