അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി. വീട് തകര്‍ത്ത വാര്‍ത്ത വ്യാജം

അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി. വീട് തകര്‍ത്ത വാര്‍ത്ത വ്യാജം

അരിക്കൊമ്പന്‍ ഇന്നലെ രാത്രി ജനവാസ മേഖലയില്‍ ഇറങ്ങി. കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് സംഭവം.

തമിഴ് നാട് വന മേഖലയില്‍ ആണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. എന്നാല്‍ മഴ മേഘങ്ങള്‍ കാരണം ശരിയായ സിഗ്‌നല്‍ ലഭിക്കുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടിലെത്തിയ അരികൊമ്പന്‍ വീടിന്റെ കതക് തകര്‍ക്കുകയും അകത്തു കയറി അരിയെടുത്ത് കഴിച്ചതായി വന്ന വാര്‍ത്തയും ശരിയല്ലന്ന് തെളിഞ്ഞു. ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് തകര്‍ത്തു എന്നായിരുന്നു വാര്‍ത്ത.

മേഘമലയ്ക്ക് സമീപം രാജപാളയത്തിനടുത്ത് ശ്രീവില്ലിപുത്തൂരിലെ ജലാശയത്തില്‍ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മേഘമലയ്ക്ക് താഴ്വാരത്ത് തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാന്‍ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.