സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത, കേന്ദ്ര സര്‍ക്കാറിനെ അഭിപ്രായമറിയിച്ചത് ഏഴ് സംസ്ഥാനങ്ങള്‍

സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത, കേന്ദ്ര സര്‍ക്കാറിനെ അഭിപ്രായമറിയിച്ചത് ഏഴ് സംസ്ഥാനങ്ങള്‍

രാജസ്ഥാന്‍, അസം, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍, മറ്റ് നാല് സംസ്ഥാനങ്ങള്‍ -സിക്കിം, മഹാരാഷ്ട്ര, യു.പി, മണിപ്പൂര്‍ -എന്നിവ അഭിപ്രായം അറിയിക്കാന്‍ കൂടുതല്‍ സമയം തേടി. വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജജിയില്‍ വാദം കേള്‍ക്കുന്നത്.

സ്വവര്‍ഗ വിവാഹത്തിനെതിരാണ് സംസ്ഥാനത്തെ പൊതുവികാരമെന്നാണ് രാജസ്ഥാന്‍ കേന്ദ്രത്തെ അറിയിച്ചത്. എന്നിരുന്നാലും, ഒരേ ലിംഗക്കാരായ രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിനെ തെറ്റായി കാണാനാവില്ലെന്നും രാജസ്ഥാന്‍ പറയുന്നു. പക്ഷേ, സ്വവര്‍ഗ വിവാഹങ്ങള്‍ സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്തും. അത് സമൂഹത്തിലും കുടുംബവ്യവസ്ഥയിലും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. എല്ലാ ജില്ല കലക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, ഇത്തരം രീതികള്‍ ഒരു ജില്ലയിലും നിലവിലില്ലെന്നാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊതു സമൂഹം സ്വവര്‍ഗവിവാഹത്തിന് അനുകൂലമാണെങ്കില്‍ മാത്രമേ അതിന് നിയമസാധുത നല്‍കേണ്ടതുള്ളൂവെന്ന് രാജസ്ഥാന്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിവിധ മതനേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും അവരെല്ലാം എതിര്‍ത്തുവെന്നും സംസ്ഥാനം അറിയിച്ചു.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നത് വിവിധ മതവിഭാഗങ്ങളും ഗോത്രങ്ങളും ജീവിതരീതികളും നിലവിലുള്ള അസമിലെ സാമൂഹിക ഘടനയെ സാരമായി ബാധിക്കുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.