പ്രശസ്ത ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി (രവീന്ദ്രൻ നായര്‍) അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ വീട്ടിലായിരുന്നു അന്ത്യം. 800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി ജനിച്ച പൂജപ്പുര രവി മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ്. ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. എസ്.എല്‍.പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും പ്രവര്‍ത്തിച്ചു. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകൻ ഹരികുമാര്‍ അയര്‍ലന്റിലേക്ക് പോയതോടെയാണ് പൂജപ്പുരയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറയൂരിലെ മകളുടെ വീട്ടിലേക്ക് താമസം മാറിയത്.
Photo Courtesy : Google/ images are subject to copyright