പുരാവസ്തു തട്ടിപ്പ് കേസ്: ഐ.ജി ലക്ഷ്മണിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ തടഞ്ഞു
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ഐ.ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകാമെന്ന് ഐ.ജി കോടതിയില്‍ ഉറപ്പ് നല്‍കി. കേസില്‍ നാലാം പ്രതിയാണ് ഐ.ജി ലക്ഷ്മണന്‍. ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലാണ്. മോന്‍സന്റെ പക്കല്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ രണ്ടാം പ്രതിയാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സുധാകരന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ജാമ്യവും അനുവദിച്ചിരുന്നു. മുന്‍ ഡിഐജി എസ്.സുരേന്ദ്രനാണ് മൂന്നാം പ്രതി. ഇദ്ദേഹത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനും ഹാജരായിരുന്നു.
Photo Courtesy : Google/ images are subject to copyright