ജമ്മുകശ്‍മീരിലെ അനന്ത്നാഗ് ജില്ലയിൽ സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തീവ്രവാദികളുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനെ കാണാതായി. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ജമ്മുവിലെ കൊകോരെനാഗിലെ വനങ്ങളില്‍ ഭീകരരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഒരു സൈനികനെ കാണാതാകുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം കരസേനയിലെ രണ്ട് സൈനികര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ വിവരമില്ല. കേണല്‍ മൻപ്രീത് സിങ്, മേജര്‍ ആശിഷ് ധൻചോക്ക്, പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് മുസാമില്‍ ബട്ട് തുടങ്ങിയവരാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ക്കായുളള തിരച്ചിലിനൊടുവിലാണ് സൈന്യം കൊകോരെനാഗിലെ വനത്തില്‍ എത്തിച്ചേര്‍ന്നത്. അതേസമയം ഏറ്റുമുട്ടലുകളില്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക ആയുധങ്ങളും ഹെറോണ്‍ ട്രോണുകളും ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ലഫ്റ്റൻഡ് ഗവര്‍ണര്‍ മനോജ് സിൻഹ ശ്രീനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Photo Courtesy : Google/ images are subject to copyright