പൊതുപ്രവർത്തകൻ ഗിരീഷ്ബാബുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
അഴിമതിക്കെതിരേ പൊരുതുന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
നിരവധി അഴിമതിക്കേസുകളില്‍ ഹര്‍ജ്ജിക്കാരനായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. ഒട്ടനവധി അഴിമതിക്കേസുകളിൽ നിർഭയം പോരാട്ടം നടത്തിയിരുന്ന വ്യക്തിയാണ് ഗിരീഷ്ബാബു. പാലാരിവട്ടം അഴിമതിക്കേസ്, മാസപ്പടിക്കേസ്, സിയാൽ മുൻ എം ഡി വി ജെ കുര്യനുൾപ്പെട്ട അഴിമതിക്കേസ്സ് തുടങ്ങിയ കേസുകളിലെ ഹർജ്ജിക്കാരനാണ്. അഴിമതിക്കെതിരേ നിരന്തരം പൊരുതുന്ന പൊതുപ്രവര്‍ത്തകനായ ഗിരീഷ് കുറച്ചുനാളുകളിലായി പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു. . കുറച്ചുനാളുകള്ക്ക് മുൻപ് തലയിലെ രക്തക്കുഴലില്‍ ബ്‌ളോക്ക് ഉണ്ടായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹം അറിയിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright