മെയ്ൻ കൂട്ടക്കൊല; അക്രമി മരിച്ചനിലയിൽ
അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനത്ത് 18 പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് (40) മരിച്ചനിലയില്‍. കൂട്ടക്കൊല നടത്തി രണ്ടാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തെക്കുകിഴക്കന്‍ ലെവിസ്റ്റണിലെ ലിസ്ബണ്‍ ഫാള്‍സില്‍ വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് വെടിയേറ്റു മരിച്ചനിലയില്‍ റോബര്‍ട്ട് കാര്‍ഡിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മെയ്ന്‍ പബ്ലിക് സേഫ്ടി കമ്മീഷണര്‍ മൈക്ക് സോഷുക് പറഞ്ഞു. റോബര്‍ട്ട് മുന്‍പ് ജോലി ചെയ്തിരുന്ന റീസൈക്കളിംഗ് സെന്ററിനു സമീപം മരക്കൂട്ടത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതാണെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ച ഒരു ബാര്‍ റെസ്‌റ്റോറന്റിലും വാള്‍മാര്‍ട്ട് ഷോപ്പിലും നടത്തിയ വെടിവയ്പിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ 13 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്‍ സൈനിക ഉദ്യോഗസ്ഥനാണ് റോബര്‍ട്ട് കാര്‍ഡ്. കൂട്ടക്കൊലയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
Photo Courtesy : Google/ images are subject to copyright