ജയിച്ചാൽ മാതാവിന് 10 ലക്ഷത്തിന്റെ സ്വർണ്ണം നേർച്ചയായി സമർപ്പിക്കും സുരേഷ് ഗോപി
തന്റെ വിശ്വാസങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാർട്ടികള്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് അനുഗ്രഹം തേടി ലൂർദ് മാതാവിന് സ്വർണ്ണ കീരീടം നല്‍കിയ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ വ്യാജ പ്രചരണങ്ങളാണ് ഇടത്-വലത് നേതാക്കളും പ്രവർത്തകരും നടത്തുന്നത്. വിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം സമർപ്പിച്ച സ്വർണ്ണകീരീടത്തെ അപമാനിക്കുന്ന തരത്തിലേയ്‌ക്ക് വരെ കമ്യൂണിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും പ്രചരണങ്ങള്‍ അഴിച്ചു വിട്ടു. ഇതിനെതിരെയാണ് സുരേഷ് ഗോപി ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
തന്റെ വിശ്വാസമാണ് ലൂർദ് മാതാവിന് കിരീടം സമർപ്പിച്ചതെന്നും അതിന്റെ കണക്ക് എടുക്കാൻ ആരും വരേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആ കണക്ക് എടുക്കാൻ നില്‍ക്കാതെ കരുവന്നൂർ പോലുള്ള ബാങ്കില്‍ പോയി ലക്ഷക്കണക്കിന് പാവങ്ങളുടെ ജീവന്റെയും ചോരയുടെയും കണക്ക് എടുക്കാനും കമ്യൂണിസ്റ്റ് പാർട്ടിയേയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച റോഡ് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മറ്റ് പാർട്ടിക്കാരുടെ വർഗ്ഗീയത എന്താണെന്ന് മനസിലായില്ലേ. എന്തൊരു നീചമാണ്. ആർക്കാണ് വർഗ്ഗീയത എന്നും ജനങ്ങള്‍ക്ക് മനസിലായി. മാതാവിനോടുള്ള എന്റെ വിശ്വാസം. കുടുംബപരമായ ഒരു ആചാരമാണ്. അത് എത്രയോ വിശ്വാസികള്‍ ചെയ്യുന്നു, ആ കൂട്ടത്തില്‍ ഞാനും ചെയ്തു. പലരും അതിന് താഴെയും മുകളിലുമായി ചെയ്തിട്ടുണ്ട്. എന്റെ ത്രാണിക്കനുസരിച്ചാണ് ഞാൻ ചെയ്തത്. അതിന്റെ കണക്ക് എടുക്കാൻ നടക്കാതെ കരുവന്നൂർ പോലുള്ള ബാങ്കുകളില്‍ പോയി ലക്ഷക്കണക്കിന് പാവങ്ങളുടെ ചോരയ്‌ക്കും ജീവനും ഉത്തരം പറയേണ്ട കണക്ക് എടുക്ക്”- സുരേഷ് ഗോപി പറഞ്ഞു.
Photo Courtesy: Google/ images are subject to copyright