ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ കെ പി യോഹന്നാൻ കാലം ചെയ്തു
ബിലീവേഴ്സ് ചർച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷൻ കെ പി യോഹന്നാന്‍ കാലം ചെയ്തു. യുഎസിലെ ടെക്സസില്‍ പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. 1950 മാർച്ച് എട്ടിന് നിരണം കടപ്പിലാരില്‍ കുടുംബത്തിലാണ് ജനിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തില്‍ നിന്നും ഡാളസ്സിലെത്തിയത്. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പല്‍ ഫോർ ഏഷ്യ എന്ന പേരില്‍ മുൻപ് അറിയപ്പെട്ടിരുന്ന GFA വേള്‍ഡിന്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാൻ. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ല്‍ കെ പി യോഹന്നാന്‍ ബീലീവേഴ്സ് ചർച്ച് എന്ന സഭയ്ക്ക് രൂപംന ല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയില്‍ മെഡിക്കല്‍ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യ സ്പർശമായി. 2017 ല്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച എന്ന്പേര് മാറുമ്പോള്‍ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികള്‍ ഏല്‍പ്പിച്ചു.
Photo Courtesy: Google/ images are subject to copyright