അഗ്നിപഥ് പദ്ധതിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹർജ്ജി തീര്‍പ്പാക്കും മുൻപ് തങ്ങളുടെ ഭാഗം കേൾക്കണമെന്ന് കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹർജ്ജി തീര്‍പ്പാക്കും മുൻപ് തങ്ങളുടെ ഭാഗം കേൾക്കണമെന്ന് കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അഗ്നിപഥിനെതിരേ ഇതുവരെ 3 ഹർജ്ജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ ഏത് കേസിലാണ് തങ്ങളെ കേള്‍ക്കേണ്ടതെന്ന് എടുത്തുപറഞ്ഞിട്ടില്ല. അഗ്നിപഥ് പദ്ധതി പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഹര്‍ഷ് അജയ് സിങ്ങാണ് ആദ്യ ഹർജ്ജി നല്‍കിയത്. അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്താകമാനം പ്രതിഷേധമുണ്ടായ കാര്യവും ഹർജ്ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംഎല് ശര്‍മ്മയും വിശാല്‍ തിവാരിയും മറ്റ് രണ്ട് ഹർജ്ജികള്ക്കൂടി നല്‍കിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാണ് തിവാരിയുടെ ഹർജ്ജി വാദിക്കുന്നത്. സൈന്യം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ഹർജ്ജിക്കാരന് ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. അഗ്നിപഥ് പദ്ധതി പ്രഖ്യാപനം പുറത്തുവന്നശേഷം രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona