കൊച്ചി വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി സിയാല്‍

കൊച്ചി വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി സിയാല്‍

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള തീര്‍ത്ഥാടകരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നത്. ജൂണ്‍ ഏഴിനാണ് ആദ്യ വിമാനം.

സിയാലിന്റെ ഏവിയേഷന്‍ അക്കാദമിയോട് ചേര്‍ന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍, 600 പേര്‍ക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാള്‍, 600 പേരെ ഉള്‍ക്കൊള്ളാവുന്ന പ്രാര്‍ത്ഥനാ ഹാള്‍, 60 ടോയ്ലെറ്റുകള്‍, 40 ഷവര്‍ റൂമുകള്‍, 152 പേര്‍ക്ക് ഒരേസമയം വുളു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോ ആശുപത്രികള്‍, ബാങ്ക് കൗണ്ടറുകള്‍, എയര്‍ലൈന്‍ ഓഫീസ്, പാസ്പോര്‍ട്ട് പരിശോധനാ കേന്ദ്രം, ഹജ്ജ് സെല്‍ ഓഫീസ്, ഹജ്ജ് കമ്മറ്റി ഓഫീസ് എന്നിവ ക്യാമ്പില്‍ സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ രാജ്യാന്തര ടെര്‍മിനലില്‍ ഹാജിമാര്‍ക്കായി പ്രത്യേകം ചെക്ക് ഇന്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, സുരക്ഷാ പരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം, ഹാജിമാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ തീര്‍ത്ഥാടന യാത്ര നടത്താനുള്ള സൗകര്യമാണ് സിയാല്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ജൂണ്‍ ഏഴ് മുതല്‍ 21 വരെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് പ്രത്യേക ഹജ്ജ് സര്‍വീസ് നടത്തുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള 163 തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ മൊത്തം 2407 ഹാജിമാര്‍ ഇത്തവണ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോകും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.