അരുവിക്കര ഉപതെരഞ്ഞെടുപ്പ്: എം. വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും

അരുവിക്കര ഉപതെരഞ്ഞെടുപ്പ്: എം. വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും

m.vijayakumarതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സമിതിയംഗം എം. വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റിയോഗത്തിലാണ് വിജയകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. മധുവിനെയും കാട്ടാക്കട ഏരിയ സെക്രട്ടറിയായ ഐ.ബി. സതീശനെയും മറികടന്നാണ് വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയായത്. വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും.

അരുവിക്കര മണ്ഡലത്തിലെ മൊട്ടമൂട് സ്വദേശിയായ വിജയകുമാര്‍ 1987 ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജി. കാര്‍ത്തികേയനെ പരാജയപ്പെടുത്തിയിരുന്നു. സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹം ഇ.കെ.നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് നിയമസഭാ സ്പീക്കറും വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ അകാല നിര്യാണത്തെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 27ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ സ്പീക്കര്‍ കാര്‍ത്തികേയന്റെ ഭാര്യ എം. സുലേഖയെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
അതേസമയം, യു.ഡി.എഫ് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം എത്രയും പെട്ടെന്നുണ്ടാകുമെന്നും നിലവിലെ രാഷ്ട്രീയസാഹചര്യം അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.