ജോസഫ് സെപ് ബ്ലാറ്റര്‍ അഞ്ചാം തവണയും ഫിഫ പ്രസിഡന്റ്

ജോസഫ് സെപ് ബ്ലാറ്റര്‍ അഞ്ചാം തവണയും ഫിഫ പ്രസിഡന്റ്

blaterസൂറിച്ച്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും ജോസഫ് സെപ് ബ്ലാറ്ററിനു തന്നെ വിജയം. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ പരാജയപ്പെടുത്തിയാണ് ബ്ലാറ്റര്‍ ഫിഫ തലവനായത്. 79 കാരനായ ബ്ലാറ്റര്‍ 1998ലാണ് ആദ്യമായി ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ വ്യാഴാഴ്ച ആരംഭിച്ച 65ാം കോണ്‍ഗ്രസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ 173 വോട്ടും അല്‍ ഹുസൈന്‍ 73 വോട്ടുമാണ് നേടിയത്. ആദ്യ റൗണ്ട് വോട്ടെടുപ്പിനു ശേഷം എതിരാളി ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ ആധികാരിക ജയം സ്വന്തമാക്കിയത്.

209 രാജ്യങ്ങളില്‍നിന്നുള്ള അസോസിയേഷന്‍ പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ആഫ്രിക്ക(സിഎഎഫ്-54), ഏഷ്യന്‍ ഫെഡറേഷന്റെ (എഎഫ്‌സി) എന്നിവയുടെ പിന്തുണ ബ്ലാറ്റര്‍ക്കൊപ്പമായിരുന്നു. കോണ്‍കാഫ് മേഖലയിലെയും ഓഷ്യാനിയയിലെയും ലാറ്റിനമേരിക്കയിലെയും ചില അംഗങ്ങളും ബ്ലാറ്റര്‍ക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്.

നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മിഷേല്‍ വാന്‍പ്രാഗും മുന്‍ ലോക ഫുട്‌ബോളര്‍ ലൂയി ഫിഗോയും വോട്ടെടുപ്പില്‍ നിന്ന് പിന്മാറിയതോടെയാണ് രാജകുമാരനും ബ്ലാറ്ററും നേരിട്ട് ഏറ്റുമുട്ടിയത്. നിലവിലെ ഫിഫ വൈസ് പ്രസിഡന്റ് കൂടിയായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന് 53 അംഗങ്ങളുള്ള യുവേഫയുടെ പിന്തുണ മാത്രമാണ് നേടാനായത്.

ഫിഫയില്‍ അഴിമതിയും തട്ടിപ്പും നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴു ഫിഫ ഒഫിഷ്യലുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.