കനിക കപൂര്‍ ഏഷ്യയിലെ സുന്ദരി

കനിക കപൂര്‍ ഏഷ്യയിലെ സുന്ദരി

kaniകൊച്ചി: ഇന്ത്യയുടെ കനിക കപൂര്‍ 2015ലെ മണപ്പുറം മിസ് ഏഷ്യ കിരീടം ചൂടി. ഫിലിപ്പീന്‍സിന്റെ ആല്‍ഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പും അസര്‍ബൈജാന്റെ ജെയ്‌ല സെക്കന്റ് റണ്ണറപ്പുമായി. ഏഷ്യയിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തിയ അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാവായത്.

മിസ് ഏഷ്യ വിജയിക്ക് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി വി.പി നന്ദകുമാറും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും സുഷമ മന്ദകുമാറും കിരീടം അണിയിച്ചു. ആഗസ്റ്റ് 18ന് കൊച്ചി ലേ മെറിഡിയനില്‍ നടന്ന മത്സരത്തില്‍ ഏഷ്യയിലെ 13 രാജ്യങ്ങളില്‍ നിന്നായി സുന്ദരിമാര്‍ പങ്കെടുത്തു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3293 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് മിസ് ഏഷ്യയുടെ മുഖ്യപങ്കാളികള്‍.

ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം – എയ്‌സ് ലാച്- മലേഷ്യ
മിസ് കണ്‍ജീനിയാലിറ്റി – പര്‍മിദ ബനിയാദല്‍- യു.എ.ഇ
മിസ് പെര്‍ഫക്ട് ടെന്‍ – ദേഖി വാങ്‌മോ- ഭൂട്ടാന്‍
മിസ് ബ്യൂട്ടിഫുള്‍ ഫേസ് – ഗുല്‍ഷാത് ബാല്‍ടയെ – ടര്‍ക്‌മെനിസ്ഥാന്‍
മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ – കനിക കപൂര്‍ – ഇന്ത്യ
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – പര്‍മിദ ബനിയാദല്‍- യു.എ.ഇ
മിസ് വ്യൂവേഴ്‌സ് ചോയിസ് – ടെന്‍സിന്‍ യങ്‌സോം- ടിബറ്റ
മിസ് കാറ്റ് വാക്ക് – എയ്‌സ് ലാച്- മലേഷ്യ
മിസ് ബ്യൂട്ടിഫുള്‍ ഐസ് – പ്രിസ് ക നിര്‍മ്മലി രത്‌നസിങ്കം- ശ്രീലങ്ക
മിസ് ടാലന്റ് – ഗ്രീഷ്മ ബസെന്റ്- നേപ്പാള്‍
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – മലിക കരിമോവ-ഉസ്ബക്കിസ്ഥാന്‍
മിസ് ഫോട്ടോജനിക്ക് – മിനാ ജെ -ഇറാന്‍
മിസ് പേഴ്‌സണാലിറ്റി – യാങ് വാന്‍ടോങ്- ചൈന

നാഷണല്‍ കോസ്റ്റിയൂം, ബ്ലാക്ക് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. ലാരിസ സര്‍ജീന്‍കോ (ഇന്റര്‍ നാഷണല്‍ മോഡല്‍), സോഹന്‍ റോയ് (സംവിധായകന്‍), നടാഷ സൂരി (മുന്‍ മിസ് ഇന്ത്യ വേള്‍ഡ്), അംബിക ( സിനിമാ താരം), സുമുതു പ്രസാദിനി (മിസ് ശ്രീലങ്ക വേള്‍ഡ്) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്.

റെജി ഭാസ്‌കര്‍(പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍), എലിസബത്ത് ചാക്കോ (എം.ഡി, കല്‍പനാസ് ഇന്റര്‍നാഷണല്‍), ഡയറക്ടര്‍ റോയ് മണപ്പിള്ളില്‍, ദീപ കര്‍ത്ത (നര്‍ത്തകി), ഗായകരായ റെജു ജോസഫ്, ആശ അശോക് എിവരടങ്ങുന്ന സമിതിയാണ് സബ് ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.
മിസ് ഏഷ്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ അഞ്ച് ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള രണ്ട് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും നല്‍കിയത് മണപ്പുറം ഫിനാന്‍സാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഓഗസ്റ്റ് 12ന് ഹോട്ടല്‍ ബ്യൂ മൗണ്ടില്‍ ആരംഭിച്ചു. അരുണ്‍രത്‌ന ( ഇന്റര്‍നാഷണല്‍ ഫാഷന്‍ കൊറിയോഗ്രാഫര്‍), വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), സമീര്‍ ഖാന്‍( ഫാഷന്‍ കൊറിയോഗ്രാഫര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനേഴ്‌സ്) എിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.
മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ എന്നീ ഇവന്റുകളിലൂടെ സൗന്ദര്യ മത്സരങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പെഗാസസിന്റെ ആദ്യ അന്താരാഷ്ട്ര സംരംഭമാണ് മിസ് ഏഷ്യ. ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു.
മിസ് ഏഷ്യയുടെ ഡോണര്‍ പാസിലൂടെ ലഭിക്കുന്ന പൂര്‍ണ വരുമാനം നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിനായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലേക്ക് നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ചുങ്കത്ത് ജ്വല്ലറി, മെഡിമിക്‌സ്, കന്യക, ബ്യൂമൗണ്ട് ദ ഫേണ്‍, ദേശാടന്‍, കല്‍പന ബ്യൂട്ടി ഹബ്, പറക്കാട്ട് ജ്വല്ലേഴ്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, ഫിറോര്‍ എന്നിവരാണ് മിസ് ഏഷ്യ 2015ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.