ഇന്ത്യ വീണ്ടും വിജയപഥത്തിൽ ….
ശ്രീഹരിക്കോട്ട: രാജ്യത്തിന്‍െറ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ ‘ആസ്ട്രോസാറ്റ്’ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍രാവിലെ 10`നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്താൻ സഹായിച്ചത് പി.എസ്.എല്‍.വി^സി 30 റോക്കറ്റാണ്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ ജപ്പാന്‍ രാജ്യങ്ങളോടൊപ്പം സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യയും മാറി.
അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്താന്‍ ശേഷിയുള്ള ബഹിരാകാശ ടെലസ്‌കോപ്പാണ് അസ്‌ട്രോസാറ്റ് എന്നതാണ് ഇതിന്റെ പ്രത്യേകത. ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ വലിയൊരു ശക്തി ആയി മാറാൻ അസ്‌ട്രോസാറ്റിന് സാധിക്കുമെന്നതിൽ സംശയമില്ല. 1513 കിലോഗ്രാം ആണ് അസ്‌ട്രോസാറ്റിന്റെ ഭാരം.
അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനകാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.‘പ്രപഞ്ചത്തിന് നേര്‍ക്ക് ഇന്ത്യ തുറന്നുവെക്കുന്ന കണ്ണ്’ എന്നാണ് അസ്‌ട്രോസാറ്റിനെ വിശേഷിപ്പിക്കുന്നത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ 10 വർഷത്തിന്റെ പ്രവർത്തന ഫലമാണ് ആസ്ട്രോസാറ്റ്. ആസ്ട്രോസാറ്റിനോടൊപ്പം ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളും അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കും.
Photo Courtesy : google/images may subject to copyright