അറ്റ്ലസ് രാമചന്ദ്രന് 3 വർഷം തടവ്; ഉത്തരവിനെതിരെ അപ്പീൽ നല്കാം
ദുബായ്: സാമ്പത്തിക കുറ്റകൃത്യം ചുമത്തി പോലീസ് കസ്റ്റഡിയിൽ ആയിരുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രനെ ദുബായ് കോടതി 3 വർഷത്തെ തടവിന് വിധിച്ചു.ഇന്ന് രാവിലെ ആയിരുന്നു കോടതി വിധി. വിധി കേൾക്കാൻ രാമചന്ദ്രന്റെ ഭാര്യ കോടതിയിൽ എത്തിയിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപെടുത്താൻ ഇരു ഭാഗത്തെയും അഭിഭാഷകർ തയ്യാറായിട്ടില്ല.
ബാങ്ക് വായ്പകളുടെ തിരിച്ചടവ് മടങ്ങുകയും ചെക്കുകൾ മുടങ്ങുകയും ചെയ്തതിനെ തുടർന്ന് ബാങ്കുകൾ നൽകിയ പരാതിയെ തുടർന്നാണ് രാമചന്ദ്രനെ ദുബായ് പോലിസ് കസ്റ്റഡിയിൽ എടുത്തത്. ആയിരം കോടിയോളം രൂപയാണ് രാമചന്ദ്രന്റെ ബാങ്ക് വായ്പ. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങുകയും ചെയ്തിരുന്നു.
രാമചന്ദ്രനെ ബദ്ധപ്പെടാൻ ബാങ്കുകൾ ശ്രേമിച്ചെങ്കിലും നടക്കാതെ വന്ന സാഹചര്യത്തിൽ 15 ബാങ്കുകളുടെയും അധികൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്. ചലച്ചിത്ര നിർമാണം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് സ്ഥാനം ഉറപ്പിച്ചപ്പോളാണ് ഇത്രയും വലിയൊരു തിരിച്ചടി ഉണ്ടാകുന്നത്.
Photo Courtesy:Google/images may be subjected to copyright