മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരേയുള്ള വിജിലൻസ് കോടതി വിധിയ്ക്ക് സ്റ്റേ
കൊച്ചി : സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും ആര്യാടൻ മുഹമ്മദിനും എതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി വിധി ഹൈകോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.ജസ്റ്റിസ് പി ഉബൈദാണ് വിധി സസ്പെൻഡ് ചെയ്തത്.
സരിത സോളാർ കമ്മീഷന് മുന്നിൽ ആരോപിച്ച ഉന്നയിച്ച ആരോപണങ്ങളുടെയും അവയുടെ അടിസ്ഥാനത്തിൽ ഉണ്ടായ പത്ര വാർത്തകളുടെയും അടിസ്ഥാനത്തിലുള്ള വിജിലൻസ് കോടതി വിധി പരിഗണിക്കാൻ ആകില്ലെന്ന് കോടതി പറഞ്ഞു. വിജിലൻസ് കോടതി വിധിയെ ഹൈകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയും ആര്യാടനും പ്രത്യേകമായി നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്.ബാബുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ തന്നെയാണ് ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടിയും ഹാജരായത്.
Photo Courtesy: Google/ Images may be subjected to copyright