വിജിലൻസ് കോടതിയുടെ വിധിക്കെതിരെ മുഖ്യമന്ത്രി ഇന്ന് അപ്പീൽ നൽകും
തിരുവനന്തപുരം : തനിക്കെതിരെ കേസെടുക്കാനുള്ള വിജിലൻസ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഇന്ന് അപ്പീൽ നൽകും. ഹൈകോടതിയിൽ ക്രിമിനൽ റിട്ട് ഹർജി ഫയൽ നൽകും. വിജിലൻസ് കോടതി വിധി നിയമപരമായി നിലനിൽക്കില്ല എന്ന വാദമാണ് ഉന്നയിക്കുക.
കെ ബാബു നൽകിയ പോലെ വ്യക്തിപരമായാണ് ഉമ്മൻ ചാണ്ടിയും കോടതിയെ സമീപിക്കുക. സരിത നായർ നൽകിയ മൊഴിയുടെയും അവയുടെ അടിസ്ഥാനത്തിൽ ഉണ്ടായ മാധ്യമ വാർത്തകളും പരിഗണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ ആരോപണങ്ങളിൽ വ്യക്തമായ പരിശോധനകൾ നടന്നിട്ടില്ലെന്നും അന്വേഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആണ് മുഖ്യമന്ത്രിയുടെ വാദം. ബാബുവിന് എതിരെയുള്ള വിധി മരവിപ്പിക്കാൻ ഉന്നയിച്ച വാദങ്ങളാണ് ഉമ്മൻചാണ്ടിയും ഉന്നയിക്കുക.
ബാബുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ തന്നെയാണ് ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടിയും ഹാജരാകുക.
Photo Courtesy: Google/ Images may be subjected to copyright