ലക്ഷ്യമിട്ടത് മത്സര വെടികെട്ട് ;കമ്മറ്റിക്കാരുടെ മൊഴി
കൊല്ലം: പരവൂർ ക്ഷേത്രത്തിൽ മത്സര വെടികെട്ട് നടത്താനായിരുന്നു തീരുമാനം എന്നും പിന്നീട് അനുമതി കിട്ടാത്തതിനെ തുടർന്ന് വെടികെട്ട് മാത്രം നടത്തുകയായിരുന്നു എന്ന് കമ്മറ്റിക്കാരുടെ മൊഴി. 14 പേരടങ്ങുന്ന കമ്മറ്റിയിലെ 7 പേർ കീഴടങ്ങിയിട്ടുണ്ട്.
മത്സര വെടികെട്ട് നടത്താനായിരുന്നു തീരുമാനം എന്നും ഇതിനായി കരാറുകാരന് 7 ലക്ഷം രൂപ കൈമാറി എന്നും കീഴടങ്ങിയ പ്രതികൾ മൊഴി നൽകി. എന്നാൽ അനുമതി ലഭിക്കാത്തത് ആശയകുഴപ്പം ഉണ്ടായെന്നും അതിനാൽ ക്ഷേത്രാചാര പ്രകാരം വെടികെട്ട് മാത്രം നടത്താൻ തീരുമാനിക്കുക ആയിരുന്നെന്നും മൊഴിയിൽ പറയുന്നു.
രാജ്യത്തെ ഞെട്ടിച്ച വെടികെട്ട് ദുരന്തത്തിൽ മരണം 110 ആയി. ഇനിയും 14 മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ അറിയിച്ചു.
Photo Courtesy : Google/ Images may be subjected to copyright