മലപ്പുറം ഫലം: സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി

മലപ്പുറം ഫലം: സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി

 

Pinarayi_Vijayan_(1)_2തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്‍.ഡി.എഫിന്റെ വോട്ട് കൂടിയെന്നും ബി.ജെ.പിയുടെ വോട്ടിങ്ങ് ശതമാനം പിറകോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂടെകൂട്ടിയിട്ടും യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ബി.ജെ.പിക്കാണെന്നും ബി.ജെ.പി രാഷ്ട്രീയത്തെ കേരളം നിരാകരിക്കുന്നതിന്റെ തെളിവാണ് ഇതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷതയുടെ കൂടെയാണ് കേരളത്തിലെ ജനങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി (5,15,325 വോട്ടുകള്‍) മലപ്പുറത്ത് വിജയം നേടിയത്. ഇടതുപക്ഷ സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ 3,44,307 വോട്ടും സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് 65,675 വോട്ടും നേടി.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.