കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ഹൈക്കോടതി

കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ഹൈക്കോടതി

high courtകൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കരുതെന്ന് ഹൈക്കോടതി. കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നത് പഠിക്കാനാണെന്നും പഠിപ്പ് മുടക്കി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ധര്‍ണയും പട്ടിണി സമരവും സത്യാഗ്രഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താന്‍ പാടില്ലെന്നും വിദ്യാഭ്യാസവും രാഷ്ട്രീയപ്രവര്‍ത്തനവും ഒന്നിച്ചുപോകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ സമരമുഖത്ത് വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും സമരങ്ങളിലൂടെ രാഷ്ട്രീയഭാവി ലക്ഷ്യമിടുന്നവര്‍ പഠനം ഉപേക്ഷിച്ച് പുറത്തുപോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് പൊന്നാനി എം.ഇ.എസ് കോളേജ് സമര്‍പ്പിച്ച കോടതി അലക്ഷ്യക്കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ്, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.