അയോധ്യാക്കേസ് : ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി……
അയോധ്യാക്കേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിനു വേണ്ടി ഹാജരായത് യു.യു. ലളിത് ആയിരുന്നു. മുസ്ലീം സംഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ദിവാൻ ഇത് ആരോപിച്ചതിനെ തുടർന്നാണ് പിന്മാറിയത്.
കേസ് ഇനി പരിഗണിക്കുന്നതിനായി 29ലേക്ക് മാറ്റി.പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വാദം കേള്‍ക്കാനായി ഭരണഘടനാ ബെഞ്ച് ഇതോടെ പുന:സംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസിൻെറ തന്നെ അധ്യക്ഷതയിൽ ആയിരിക്കും ഇനി കേസിൻെറ വാദം കേൾക്കുക.
നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാൽ അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്‍റ് ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച് നല്‍കിയ വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.