ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി
കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെയാണ് സ്ഥലംമാറ്റിയത്.
സമരത്തിനിറങ്ങിയത് സഭാ ചട്ടലംഘനമാണെന്നും, സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ ബാധ്യസ്ഥരാണെന്നും സ്ഥലമാറ്റ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
സമര നേതാവ് സിസ്റ്റർ അനുപമ, സിസ്റ്റർമാരായ ആൻസിറ്റ, ജോസഫിൻ, ആൽഫി, നീനറോസ് എന്നിവരെയാണ് മിഷണറീസ് ഓഫ് ജീസസ് മദർ ജനറലാണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. മിഷണറീസ് ഓഫ് ജീസസിൻറെ സ്വാഭാവിക നടപടി മാത്രമാണെന്നാണ് മദര്‍ ജനറലിന്റെ വിശദീകരണം.
രാജ്യത്തിൻറെ പല ഭാഗങ്ങളിലേക്കായാണ് സ്ഥലമാറ്റം. സിസ്റ്റർ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീക്കു സ്ഥലംമാറ്റമില്ല, ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും.
Photo Courtesy : Google/ images are subject to copyright