ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരറെന്റ് പൊലീസ് കസ്റ്റഡിയില്‍
ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്റണ്‍ ടാരന്റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആസ്‌ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്റണ്‍ ടാരന്റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. ബ്രെന്റണ്‍ ടാരന്റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിക്ക് നേരെയും ആക്രമി നിറയൊഴിക്കുകയും വെടിയേറ്റുവീണ പെൺകുട്ടിയുടെ ശരീരത്തിലൂടെ കാറോടിച്ച് പോകുകയും ചെയ്തു .
Photo Courtesy : Google/ images are subject to copyright